Monday, 11 April 2016

സ്വപ്നങ്ങളിടനിലം !


             അവളെറിഞ്ഞുടച്ചുപോയ സ്വപ്നങ്ങളുടെ ഇടയില് നിന്നും പൊഴിഞ്ഞുവീണ അക്ഷരങ്ങൾ കോർത്തിണക്കുകയായിരുന്നു ഞാനപ്പോഴും ...,
അവൾ പുതിയൊരു സ്വപ്നത്തിലേക്ക് വഴുതിവീണതറിയാതെ !

തുടക്കം


        'ഞാൻ' ഇന്നെന്തോ ഒറ്റക്കായതുപോലെ .... തിരിച്ചറിയാനാവാത്ത എന്തോ ഒരു ഒരു അപരിചിതത്വം ... ഇന്ന്' ഇന്നെന്തിന്റെയോ അവസാനിക്കാത്ത അവസാനമാണോ അതോ തുടക്കമില്ലാത്ത എന്തോ ഒന്നിന്റെ തുടക്കമാണോ ?
ചുറ്റിനുമുള്ള ഇരുട്ടിന് കനംകൂടി വരുന്നുണ്ട് ... ആരൊക്കെയോ ആർത്തട്ടഹസിക്കുന്നത് മാത്രം എന്നെ തേടിവരുന്നു... ശ്വാസനിശ്വാസത്തിനിടയിൽ ഞാൻ ജീവിക്കാൻ മറക്കുകയാണോ ....? ഇനിയെന്തെന്നുള്ള ചോദ്യമാണ് ഓരോ പുലരിയും ... തുടക്കവും ഒടുക്കവും ഒരേ ചോദ്യത്തിൽ അവസാനിക്കുന്നു. സൂര്യൻ ഉച്ചസ്ഥായില് ഉദിച്ചുനിൽക്കുമ്പോൾ മാത്രം അവളൊരു മഴയായ് പെയ്തിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു....
ചിലപ്പോഴെല്ലാം പകലിനു നീളം കൂടുതലാണ് ചിലപ്പോഴെല്ലാം രാത്രിക്കും !ഒന്നാലോചിച്ചാൽ പകലാണ്‌ നല്ലത്, പകല് ഓർമ്മകൾ ഉറങ്ങുകയാണല്ലോ .....!
രാത്രികൾ ഇനിയും പുലരും ചോദ്യങ്ങൾ ഇനിയും ബാക്കിയാകുന്നു ...........

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...