Monday, 23 May 2016

തിര ......


       അവളുടെ ഈ നാണിച്ചുകൂമ്പിയ മിഴിയിണകൾ  ... ഇടവപ്പാതിയിലും വസന്തം വിടർന്നപോലെ ..!
           മൌനം വാക്കുകളെന്തോ തേടുമ്പോൾ ...അവനവളെ വാരിയടുപ്പിച്ച് അധരങ്ങൾ കവർന്നു ..!!!
അവളാകെ കോരിത്തരിച്ചു നിന്നു ...
 അതുകണ്ട് നാണിച്ച് കത്തിജ്വലിച്ച് നിന്നിരുന്ന സൂര്യൻ മേഘക്കീറുകൾക്കിടയിൽ മുഖമൊളിപ്പിച്ചു ....
കരിയിലക്കിളികൾ ഇണകളെതേടിപ്പോയ് ...
ഒരു കാക്കക്കുയിൽ കുരവയിട്ടു ...!
കാക്കത്തമ്പുരാട്ടി നീണ്ടവാലുകൊണ്ട് മുഖം മറച്ചു ...!
ഓലേഞ്ഞാലി താണിരുന്നു ഇടം കണ്ണിട്ടു ....
അണ്ണാരക്കണ്ണൻ കണ്ണുപൊത്തി ..!
   ഏതോ മേഘക്കീറുകൾക്കിടയിൽനിന്നുമൂർന്നുവീണ ബാഷ്പകണം അവരുടെ കവിളിനകളെ തഴുകി.......
           അവൻ വീണ്ടും ചോദിച്ചു : ...
                                                      " എന്നെ മറക്കുമോ പൊന്നേ ...?! "
അവൾ അറിയാതെ അവന്റെ ഇടനെഞ്ചിലേക്ക് ചാഞ്ഞു ..............





കടപ്പാട് : ഏതോ അജ്ഞാതന് !!!

ഭ്രാന്തന്റെ കാഴ്ച !


              ഇരുട്ടു മുറിയിലെ അവ്യക്തമായ നിഴലുകളിൽനിന്നും കർണപടത്തെ തേടിവരുന്ന അജ്ഞാതമായ ഞരക്കങ്ങളിൽനിന്നും വേട്ടപ്പട്ടികളുടെ കുരച്ചിലുകൾക്കിടയിൽനിന്നും എന്നാണിനിയൊരു മടക്കയാത്ര ...? തുടക്കവുമൊടുക്കവുമറിയാത്ത വേലിയേറ്റങ്ങളിൽനിന്നും ഒരു മോചനം ...? മടിക്കുത്തിലെ കാശിന് വിയർപ്പിന്റെ ഗന്ധമില്ലാതായെന്നോ ...?

Saturday, 7 May 2016

തീണ്ടാ ദൂരം ...

.
                      
                              വെയിലിന്റെ തീക്ഷ്ണത കൂടുന്നുണ്ട് , റോഡില് കരിമ്പടം തീർത്ത് വാഹനങ്ങളുടെ നീണ്ടനിര !.. വെയിലിൽനിന്നു രക്ഷപ്പെടാൻ കൈയിൽ കിട്ടിയത് ഇന്നത്തെ ദിനപ്പത്രമാണ് .. വഴിയില്നിന്നും വാങ്ങിയതെത്ര നന്നായി !!!ഹാ ...ഇതിനു ഇങ്ങനെയെങ്കിലും ഉപകാരമുണ്ടെന്നാശ്വസിച്ചു .
ഇന്നും അവൾക്കൊരു പൊതിച്ചോറു വാങ്ങിക്കൊടുക്കണം ...പാതയോരത്തെ പൂ വില്പ്പനക്കാരിക്കുട്ട്യാണ് ...പണ്ടെങ്ങോ നാടുവിട്ടിവിടെ വന്ന ഏതോ തമിഴ് നാടോടികളുടെ ആവാനേ തരമുള്ളൂ ...പത്തു വയസ്സില് താഴെയാണ് ചിരികണ്ടാല് തന്റെ മകളെന്നെ ...
ചിന്തകള് തലച്ചോറിൽനിന്നും ഉത്ഭവിക്കുന്നതിനു മുന്നേ ആരുടെയോ കൈപ്പടം മുഖത്തെ  ആട്ടിക്കളഞ്ഞു ...ഉച്ചവെയിൽ മൂത്തുനില്ക്കുന്ന റോഡരികിൽ നിന്നും കുറേ നിഴലുകൾ പാഞ്ഞുവരുന്നു ...." ഇവനാണ് അവളെ ..." "മകളുടെ പ്രായമല്ലേടോ .." ആക്രോശങ്ങൾ നീണ്ടുപോകുന്നു ....
പാതയോരത്തെ അഴുക്കുചാലില്കിടന്നു അവൾ വീണ്ടും പുഞ്ചിരിക്കുന്നു ....!!!

Monday, 2 May 2016

ആത്മാഹൂതി ...


                                 
                                 "മാഷ്‌ വന്നിട്ട് കുറേനേരായോ ?..." അവളുടെ ചോദ്യമാണ് മിഥ്യയിലേക്കെന്നെ തിരികെ കൊണ്ടുവന്നത്.... സ്വന്തമായി ഓർമകളെങ്കിലും ഉണ്ടെന്നാശ്വസിക്കാം ...!!! "ഇല്ല്യാ .... കുറച്ചേരായെ ള്ളൂ... തണല് കണ്ടപ്പോള് ഇവിടിരുന്നൂന്നു മാത്രം ...!" അക്ഷരങ്ങൾ കാതുകൾ തേടിപ്പോകുമ്പോഴും കണ്ണുകൾ അവളുടെ നെറുകയിലെ നരയിൽ എൻറെ യൌവ്വനത്തെ തേടുകയായിരുന്നു. വർഷങ്ങൾ പിറകിലെ ഓർമകളിലെവിടെയോ ഉള്ള മാഷിന്റെ ലച്ചൂനെ അയാൾക്ക് ഇനിയും കണ്ടെത്താനായിട്ടില്ല...
             രണ്ടാളുടെയും വാക്കുകൾ ഔപചാരികതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു ...വാക്കുകൾ ഗതികിട്ടാത്ത ആത്മാവുപോൽ ശൂന്യതയിൽ അലയുകയാണ് .... കാറ്റിന്റെ വികൃതിയിൽ നെറ്റിയിലേക്കുവീണ നരകയറുന്ന മുടിയിഴകൾ അവൾ ഇടതുകൈകൊണ്ട് കോതിയൊതുക്കുന്നുണ്ട് ...., പണ്ടത്തേതിൽനിന്നും മാറ്റമില്ലാതെയായ് തോന്നിയതതുമാത്രമാണ് ....
യൌവ്വനത്തിൽ വിധവയായ അവൾ വാർദ്ധക്യത്തിന്റെ കരിമ്പടം പുതയ്ക്കാൻ വ്യർത്ഥമായ് ശ്രമിക്കുകയാണ് ..... താനിത്രനാളും കാത്തുവെച്ച ഹൃദയം മിടിക്കുന്നതവൾക്ക് കേൾക്കുന്നുണ്ടാകുമോ ....?

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...