Thursday, 10 December 2015

ചൂണ്ടുവിരൽ !!


                     ഞാനും നിങ്ങളും വെറും പുരുഷനും സ്ത്രീയും ...
നമ്മള്ക്കുനേരെ ചൂണ്ടുന്ന ഓരോ വിരലിനും ഒരുപാടു ചോദ്യങ്ങളുടെ ഭാണ്ഡമഴിക്കാനുണ്ട് !
                               ഇന്നിന്റെ ഉച്ചനീചത്വങ്ങളിൽ കേവലം അരാജകമായ മനസ്സുള്ള കുറെ കോമാളികളുടെ ഇടയില്പ്പെട്ടുഴറുന്ന ജീവിതയാത്രയിലാണെല്ലാവരും ..!
                               ഞാൻ',...ഞാനാരാണ് - ഞാനൊരു മകനാണ് ഞാനെന്റെ അനിയതിക്കുട്ട്യോള്ടെ ഏട്ടനാണ് ,എന്റെ അമ്മാളൂന്റെ ഉണ്ണിയേട്ടനാണ് !!!
                               കുറെ സ്വപ്നങ്ങളും , മോഹങ്ങളും എല്ലാം അടച്ചുവെച്ചിരിക്കുന്നു . ചരട് പൊട്ടിയ പട്ടം  പാറി നടക്കുന്നുണ്ട് ...ഞാൻ ..ആദ്യവും അന്ത്യവും ഞാൻ ! ഞാൻ മാത്രം..........

ഓർമ്മ !


              തുരുമ്പിച്ച ജനല്ക്കംബികളിലെ തണുപ്പ് കൈകളിലേക്കരിച്ചു കേറുന്നുണ്ട്. നീണ്ടുകിടക്കുന്ന വഴിയിലേക്ക് കണ്ണുംനട്ട് കുറേ ശപിക്കപ്പെട്ട ജന്മങ്ങൾ ... കാലത്തിന്റെ കുത്തൊഴുക്കിൽ കാഴ്ച്ചക്കൊപ്പം ഓര്മകളും മങ്ങിതുടങ്ങിയിരിക്കുന്നു... സന്തോഷവും സങ്കടവുമെല്ലാം ഒഴുകിതീരാറായിരിക്കുന്നു ...ആ ഓരോ കണ്ണിലും ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട് !.....

ഞാൻ.......


                             എന്തൊക്കെയോ ഒരുപാട് കുത്തിക്കുറിക്കണമെന്നുണ്ട്.! വിരലുകളിൽ , കൈകളിൽ , തലച്ചോറിൽ ...എല്ലായിടത്തും ചങ്ങലകൾ മുറുകിക്കഴിഞ്ഞിരിക്കുന്നു .....മനസ്സ് മരവിച്ചിരിക്കുന്നു.... വീണ്ടുമൊരു മഴക്കായ് കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ 'ഞാൻ '!. പെയ്യാനേറെ മോഹങ്ങളും ഒഴുകിതീരാനൊരുപാട് ദുഖങ്ങളും...ഇനിയും ചോദിച്ചിട്ടില്ലാത്ത ഉത്തരമില്ലാത്ത സമസ്യകൾക്കും ഇടയിൽ ...എന്റെ സ്വപ്നങ്ങളെ കൂടുതുറക്കാൻ അനുവദിക്കാതെ .......
                                രക്തം മാത്രം ചൂടുപിടിച്ച്‌ ഓടിക്കിതക്കുന്നുണ്ട് !

കാത്തിരുപ്പ് ....


                ഓരോ രാത്രിയും പകലിനെ കാത്തിരിക്കുന്നതുപോലെ ഈ കാത്തിരുപ്പവസാനിക്കുന്നില്ല ... ഇരുട്ടില്നിന്നും വരുന്ന ഓരോ കാലൊച്ചയും കാത്തിരുപ്പിനവസാനമാണെന്നുള്ള പ്രതീക്ഷയോടെ .....
                        അന്ധകാരം കാഴ്ച്ചയെ മറയ്ക്കുന്നു, ഇനിയും മറയ്ക്കാത്തത് മനസ്സിനെ മാത്രം.അചഞ്ചല മനസ്സിനുടമയായ 'ഞാൻ' ചഞ്ചലമായ മനുഷ്യകുലത്തിന്‌ അപമാനമാണെന്ന് തോന്നിയതിനാലാവാം ഈ ഇരുട്ടുമുറിയില് ഈ ചങ്ങലയില് എന്നെത്തളച്ചത്....
                        ഇപ്പോളിവിടെ കൂട്ട് കുറേ പാതിവെന്ത മോഹങ്ങളും സ്വപ്നങ്ങളും മാത്രം...കാറ്റിന്റെ മർമരം മാത്രം ഇടക്കെന്നെ ഓർക്കുന്നു, വേണം ഇവിടുന്നൊന്ന് രക്ഷപ്പെടണം .... അതിരുകളില്ലാത്ത ലോകത്തിലേക്ക്‌ സ്വപ്നങ്ങളുടെ തേരിലേറി ...പക്ഷെ , കാത്തിരുപ്പുകൾ ഒന്നും അവസാനിക്കുന്നില്ലല്ലോ...............!!!
                         

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...