ആത്മനൊമ്പരങ്ങളുടെ ഭാണ്ഡവും പേറി ഉന്മാദി ഇരുട്ടിൽ ദിക്കറിയാതെ നടക്കുന്നു...
ജനനത്തെ ശപിക്കുന്നു...
ആത്മാവ് ശരീരത്തെ കാർന്ന് തിന്നുന്നു,
ദേഹിയെ അപാരമായ വിഷാദഗർത്തത്തിലേക്ക് തള്ളിയിടുന്നു...
ഗർത്തത്തിന്റെ അവസാനം ഉന്മാദി വീണ്ടും നടപ്പ് തുടരുന്നു...
ഭാണ്ഡം വീണ്ടും നിറയുന്നു...
സ്വപ്നങ്ങൾ ആകാശമാകുന്നു...
ഉന്മാദി അകലെ വെട്ടം കാണുന്നു...
ഇരുട്ടിൽ നിന്നും പ്രതീക്ഷയെ ചവിട്ടി മുകളിലേക്ക് കയറുന്നു...
അകലെ കാണുന്ന വെളിച്ചം തേടിയലയുന്നു...
ഉന്മാദി നിമിഷമാകുന്നു...
വെളിച്ചം ചിരിക്കുന്നു...
വെളിച്ചം കടലിനെ പ്രണയിക്കുന്നു...
ഉന്മാദി കരയാകുന്നു...
കടൽ വെളിച്ചത്തെ സ്വന്തമാക്കുന്നു...
കര ഇരുളിലാകുന്നു...
ഉന്മാദി കാത്തിരിക്കുന്നു...
വെളിച്ചം പുനർജ്ജനിക്കുന്നു...
കരയെ കടലെടുക്കുന്നു...
ഉന്മാദി മരിക്കുന്നു...
ഭാണ്ഡക്കെട്ടുകൾ അനാഥമാകുന്നു...
കടലിൽ അവ പുതിയ അവകാശിയെ തേടുന്നു...