Wednesday, 14 October 2015

ചെമ്പകം......




ദൂരയെവിടെയോ ശക്തിയായി മഴപെയ്യുന്നുണ്ട്...അയാള് തന്റെ ജാലകവാതില്കലിരുന്നു...മന്ദമാരുതൻ ജലബാഷ്പങ്ങൾ ഒളിപ്പിച്ചുവെച്ച് അയാളുടെ കവിളില്തലോടി ഓടിപ്പോയി....
 ഓരോ മഴക്കാലവും അവളിലേക്കുള്ളതായിരുന്നു....അയാളോർത്തു.ഓരോ പുതുമഴയും ആ വലിയവീടിന്റെ മുറ്റത്തുൽസവമായിരുന്നു,മഴത്തുള്ളിക്കിലുക്കവും അവളുടെ കൊലുസും എന്നും മത്സരമായിരുന്നു....
 എന്നാണവളുടെ മുത്തുപൊഴിയും പുഞ്ചിരി നഷ്ടമായത്..?
 ദൂരെനിന്നും വന്ന ഏതോ മാലാഖയുടെ കണ്ണീർത്തുള്ളികൾ അയാളെ ഓർമ്മയിൽ നിന്നും തഴുകിയുണർത്തി....
കിളിവാതിലിലൂടെ ആ ചെമ്പകം ആദ്യമായ് പൂത്തതയാൾ കണ്ടു.അവളുടെ നിർബന്ധമായിരുന്നു അതവിടെത്തന്നെ നടണമെന്നുള്ളത്, ആ വെള്ളച്ചെമ്പകമെന്നപോൽ വെളുത്തിരിക്കുന്നു തന്റെ തലയും....
 ഓടിന്മല് തട്ടിത്തെറിക്കുന്ന കണ്ണീർത്തുള്ളികൾക്കിടയിലും മരംമുറി വാളിന്റെ ഗർജ്ജനം മുഴങ്ങി...എങ്ങും ഇരുട്ടുവ്യാപിച്ചിരിക്കുന്നു........

പുലരി.......


പ്രഭാതകിരണങ്ങൾ എത്തിനോക്കുന്ന ജനൽപാളികൾക്കിടയിലൂടെ കടന്നുവന്നെന്നെ തഴുകിയുണർത്തി....
എന്റെ സ്വപ്നങ്ങളിൽനിന്നും പുതിയ ദിവസത്തിന്റെ സങ്കടങ്ങളിലേക്കും കരച്ചിലുകളിലേക്കും എന്നെ വിളിച്ചുണർത്തി....
ഇന്നലത്തെ ദുഃഖങ്ങളിൽനിന്നുള്ള രക്ഷപ്പെടലുകളൊന്നും ശാശ്വതമല്ലാത്ത കാരണം മാത്രം ഇന്നത്തെ ദുഃഖത്തെ ഞാനാലോചികുന്നില്ല.ഇന്നത്തെ ദുഃഖത്തിനിനിയും സമയമുണ്ട്......
    സമയം; സമയമാണ് ജീവനും ജീവിതവും....സമയം നിന്നുകഴിഞ്ഞാൽ അവിടെത്തീർന്നു എല്ലാം....പിന്നെ പുതിയലോകത്തിലേക്കുള്ള യാത്ര...
     പുതിയലോകം; മനുഷ്യമനസ്സിന് അപ്രാപ്യമായ മറ്റൊരു ലോകമുണ്ടോ..? ഉണ്ടാവുമായിരിക്കാം....ആധികാരികമായിപ്പറയാൻ എന്റെ സമയം ഇപ്പോഴും ഓടിക്കൊണ്ടിരിക്കയാണല്ലോ...ഒരെത്തുംപിടീം ഇല്ല്യാതെ....

Monday, 5 October 2015

നിശാഗന്ധി......




രാത്രിയുടെ യാമങ്ങളിൽ എവിടെയോ ഒരു കൊലുസിന്റെ കൊഞ്ചൽ കേട്ടുവോ..? ദേവൻ മുറിവിട്ടിറങ്ങി...രാത്രി വഴികാണിക്കാനെന്നവണ്ണം ചന്ദ്രൻ പൂർണ്ണശോഭയോടെ തെളിഞ്ഞു നിൽക്കുന്നുണ്ട്. കവിളിൽ തഴുകിയ മന്ദമാരുതനില് ആരോ മുല്ലപ്പൂവിന്റെ സുഗന്ധം കലർത്തിയിട്ടുണ്ടോ..? 'ദേവേട്ടാ' എന്ന വിളി കാതിൽ മുഴങ്ങുന്നുണ്ട്.... അകലെ കണ്ട വെട്ടത്തിനടുത്തേക്ക് ദേവൻ നടന്നു, അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്....'പാർവ്വതി' തന്റെ മാത്രം പാറു.... ദേവൻ അവളെ ശ്രദ്ധിച്ചു, പതിവില്ലാതെ ഇന്നവൾ മുല്ലപ്പൂ ചൂടിയിരിക്കുന്നു...വെള്ള വസ്ത്രത്തിലവൾ ഒരു ദേവതയെപ്പോലെ തോന്നി ദേവന്! അവൾ നീട്ടിയ കൈയിൽ അവൻ യാന്ത്രികമായി പിടിച്ചു...രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച് അവളുടെ കൊലുസിന്റെ കിന്നാരം മാത്രം...അവളുടെ കൈയ്യും പിടിച്ചവൻ നടന്നകന്നു...ദൂരെനിന്നെവിടെ നിന്നോ ഒരുപറ്റം ചെന്നായ്ക്കൾ മാത്രം അപ്പോഴും ഓരിയിട്ടുകൊണ്ടേയിരുന്നു........

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...