ദൂരയെവിടെയോ ശക്തിയായി മഴപെയ്യുന്നുണ്ട്...അയാള് തന്റെ ജാലകവാതില്കലിരുന്നു...മന്ദമാരുതൻ ജലബാഷ്പങ്ങൾ ഒളിപ്പിച്ചുവെച്ച് അയാളുടെ കവിളില്തലോടി ഓടിപ്പോയി....
ഓരോ മഴക്കാലവും അവളിലേക്കുള്ളതായിരുന്നു....അയാളോർത്തു.ഓരോ പുതുമഴയും ആ വലിയവീടിന്റെ മുറ്റത്തുൽസവമായിരുന്നു,മഴത്തുള്ളിക്കിലുക്കവും അവളുടെ കൊലുസും എന്നും മത്സരമായിരുന്നു....
എന്നാണവളുടെ മുത്തുപൊഴിയും പുഞ്ചിരി നഷ്ടമായത്..?
ദൂരെനിന്നും വന്ന ഏതോ മാലാഖയുടെ കണ്ണീർത്തുള്ളികൾ അയാളെ ഓർമ്മയിൽ നിന്നും തഴുകിയുണർത്തി....
കിളിവാതിലിലൂടെ ആ ചെമ്പകം ആദ്യമായ് പൂത്തതയാൾ കണ്ടു.അവളുടെ നിർബന്ധമായിരുന്നു അതവിടെത്തന്നെ നടണമെന്നുള്ളത്, ആ വെള്ളച്ചെമ്പകമെന്നപോൽ വെളുത്തിരിക്കുന്നു തന്റെ തലയും....
ഓടിന്മല് തട്ടിത്തെറിക്കുന്ന കണ്ണീർത്തുള്ളികൾക്കിടയിലും മരംമുറി വാളിന്റെ ഗർജ്ജനം മുഴങ്ങി...എങ്ങും ഇരുട്ടുവ്യാപിച്ചിരിക്കുന്നു........
No comments:
Post a Comment