Monday, 5 October 2015

നിശാഗന്ധി......




രാത്രിയുടെ യാമങ്ങളിൽ എവിടെയോ ഒരു കൊലുസിന്റെ കൊഞ്ചൽ കേട്ടുവോ..? ദേവൻ മുറിവിട്ടിറങ്ങി...രാത്രി വഴികാണിക്കാനെന്നവണ്ണം ചന്ദ്രൻ പൂർണ്ണശോഭയോടെ തെളിഞ്ഞു നിൽക്കുന്നുണ്ട്. കവിളിൽ തഴുകിയ മന്ദമാരുതനില് ആരോ മുല്ലപ്പൂവിന്റെ സുഗന്ധം കലർത്തിയിട്ടുണ്ടോ..? 'ദേവേട്ടാ' എന്ന വിളി കാതിൽ മുഴങ്ങുന്നുണ്ട്.... അകലെ കണ്ട വെട്ടത്തിനടുത്തേക്ക് ദേവൻ നടന്നു, അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്....'പാർവ്വതി' തന്റെ മാത്രം പാറു.... ദേവൻ അവളെ ശ്രദ്ധിച്ചു, പതിവില്ലാതെ ഇന്നവൾ മുല്ലപ്പൂ ചൂടിയിരിക്കുന്നു...വെള്ള വസ്ത്രത്തിലവൾ ഒരു ദേവതയെപ്പോലെ തോന്നി ദേവന്! അവൾ നീട്ടിയ കൈയിൽ അവൻ യാന്ത്രികമായി പിടിച്ചു...രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച് അവളുടെ കൊലുസിന്റെ കിന്നാരം മാത്രം...അവളുടെ കൈയ്യും പിടിച്ചവൻ നടന്നകന്നു...ദൂരെനിന്നെവിടെ നിന്നോ ഒരുപറ്റം ചെന്നായ്ക്കൾ മാത്രം അപ്പോഴും ഓരിയിട്ടുകൊണ്ടേയിരുന്നു........

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...