Sunday, 21 July 2019

ജലം

മൗനങ്ങളുടെ നേർത്ത ഇടവേളകളിൽ നമുക്കൊന്നു തിരികെ നടക്കാം....

നമ്മിടങ്ങളിലേക്കുള്ള ആ ഇടുങ്ങിയ
കൽപ്പടവുകൾ നമുക്കൊരുമിച്ചിറങ്ങാം....

അമ്പലക്കുളത്തിന്റെ ഇക്കരെയുള്ള-
മന്ദാരം പൂത്തു നിൽക്കുന്ന പടവിൽ
ഒരുമിച്ചിരിക്കാം....

കാലിൽ വന്ന് മുത്തിയിട്ടുപോയ കുഞ്ഞുമീനുകളെയെല്ലാം നമുക്ക് മറവിയാൽ മൂടാം....

സൂര്യനെ പ്രണയിക്കുന്ന ആമ്പലുകളുടെ
മൊട്ടിറുക്കാം....പൂക്കളെ ത്യജിക്കാം...

ചെങ്കല്ല് പടവുകളിൽ പടർന്ന നിന്റെ മഞ്ഞൾക്കുറികളെ നമുക്കൊരു കണ്ണീർ മഴയാൽ മായ്ക്കാം....

പകുത്തെടുത്ത ഹൃദയ പാതി ആ ജലത്തിൽ ഒഴുക്കാം....

ആ കുഞ്ഞോളങ്ങളിൽ നമുക്കലിഞ്ഞില്ലാതെയാവാം....
ഇനിയൊരു ഇടവപ്പാതി വരുമ്പോൾ മാത്രം
നമുക്ക് രണ്ടായൊഴുകി പിരിയാം...

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...