Monday, 11 April 2022

അന്ന.

അന്നാ.... ഒരിക്കൽക്കൂടി നീയെന്നെ പ്രണയിക്കാമോ...ഒരിക്കൽക്കൂടി മാത്രം.
ഒരിക്കൽക്കൂടി നമുക്ക് ആ മുത്തശ്ശിപ്പാറയുടെ മുകളിൽ പോകാം...
ഒരിക്കൽ കൂടി നമുക്കാ പ്രീയപ്പെട്ട അസ്തമയം കാണാം...
തളർന്നവസാനം ആകാശം നക്ഷത്രക്കുഞ്ഞുങ്ങളെ പെറ്റുകൂട്ടുന്നത് കാണാം...
കൂമന് മലയിലെ തണുത്ത കാറ്റിൽ 
ഒരുമിച്ചാ രാത്രിയുടെ കരിമ്പടം പുതയ്ക്കാം...
 പതിയെ നീ മൂളാറുള്ള ചാരുലതയെ കെട്ടഴിക്കാം...
പതിയെ നമ്മെ മറക്കാം!

ഇവിടെ ഈ കോണ്ക്രീറ്റ് കാടുകൾക്കുള്ളിൽ അടച്ചിട്ട കൂട്ടിൽ ഒരിറ്റ് പ്രതീക്ഷക്ക് വേണ്ടി ഞാനിപ്പോഴും ആ പാട്ട് കേട്ടുകൊണ്ടിരിപ്പാണ്...
അന്നാ...
നിന്റെ ശബ്ദം എനിക്കിപ്പോൾ കേൾക്കാം നീ ഒരുപാടകലെയാണെങ്കിലും...ഒരിക്കലും തിരിച്ചുവരാനാകാത്ത ദൂരം നമുക്കിടയിൽ അവശേഷിക്കുന്നുവെങ്കിലും...

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...