Monday, 25 July 2022

ചൂട്ട്!

വളഞ്ഞുപുളഞ്ഞു പോകുന്ന ചേരിയുടെ ഇടയിലൂടെയുള്ള പാതയിൽ വെച്ചവർ കണ്ടുമുട്ടി....
ആദ്യം കണ്ടപോലെ തന്നെ അവർ വീണ്ടും അപരിചിതത്വത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നു....
വഴിതെറ്റി നടക്കുന്ന ഏകാന്ത പഥികന്റെ മുൻപിലേക്ക് ചൂട്ടുമായി വന്ന യക്ഷിയെപ്പോലെ ആ രാത്രിയിൽ അവള് തിളങ്ങി നിന്നു...
കണ്ണുകളിൽ ഒരുമഴക്കാലം കാത്തു കിടക്കുന്നു....
അയാളവളെ ഒന്നുകൂടി നോക്കി മനസ്സിൽ പുൽകി മിണ്ടാതെ തിരിഞ്ഞുനോക്കാതെ നടന്നു....എത്രനടന്നാലും വഴി തെറ്റി വീണ്ടും അവളുടെ ചൂട്ടും തേടി എത്തും എന്നറിഞ്ഞിട്ടും....
അകന്നുപോകുന്ന മുഷിഞ്ഞ വസ്ത്രധാരിയെ നനക്കാണെന്നോണം
ആർത്തുപെയ്ത ഇടവപ്പാതിയിൽ ആ ചൂട്ട് കെട്ടിരുന്നകാര്യം അയാളറിഞ്ഞിരുന്നില്ല.

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...