Saturday, 28 November 2020

ബലി

എത്രകവിതകളാണ് നിനക്കായ് ഞാൻ ബലിയർപ്പിച്ചത്...
ഹൃദയം നുറുങ്ങുന്ന തീരാ വേദനയിൽ ഓരോന്നിനേയും കഴുത്തറുത്തു കൊന്നിട്ടും..
ജീവശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്ന കവിതകളെ നോക്കി-
യവയുടെ ചുടുരക്തത്തിനാൽ നിന്റെ ഓർമ്മകളെയൂട്ടിയിട്ടും...
ഉഷ്ണക്കാറ്റാഞ്ഞു വീശുന്ന തരിശുനിലങ്ങളെ എന്റെ വിരക്തിയാൽ പുണർന്നിട്ടും...
വിരഹതാപത്തിനാൽ വറ്റിയ നദിയെ കണ്ണീരിനാൽ പുനർജ്ജനിപ്പിച്ചിട്ടും...
ഓരോ പുലരിയിലും നിന്നെ തിരഞ്ഞിറങ്ങിയിട്ടും...
ഇന്നും നീ പ്രത്യക്ഷമാവാത്തതെന്തേ എൻ പ്രണയമേ...

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...